അതേസമയം, കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പി. സി. ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുംവഴി പൊലീസ് വാഹനം തട്ടി ഒരാള്‍ക്ക് പരിക്കേറ്റു. മംഗലപുരത്തുവെച്ചാണ് അപകടമുണ്ടായത്. രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ചന്ദവിള സ്വദേശി ബഷീറിനെയാണ് വാഹനമിടിച്ചത്. അദ്ദേഹത്തെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അറുമുഖന്‍, ശരവണന്‍, രമേശ് എന്നിവരാണ് പിടിയിലായത്. നേരത്തെ പാലക്കാട് കൊല്ലപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത്ന്റെ കാറിലെത്തിയ സംഘമാണ് സുബൈറിനെ ഇടിച്ചിട്ടത്. തുടര്‍ന്ന് ഇപ്പോള്‍ പിടിയിലായ രമേശ് വാടകയ്ക്കെടുത്ത കാറിലാണ് പ്രതികള്‍ കൃത്യം നടത്തി രക്ഷപ്പെട്ടത്.
കൂടുതൽ ചോദ്യം ചെയ്യലിനും തെളുവെടുപ്പിനുമായാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്